പെരുമ്പാവൂരിൽ ബംഗാൾ സ്വദേശിയായ 51കാരനായ ഭർത്താവ് 39 കാരിയായ ഭാര്യയെ വെട്ടിക്കൊന്നത് വളർത്തുമകനുമായുള്ള അവിഹിതത്തെത്തുടർന്ന്
ഭാര്യ മരിച്ചതിനെ തുടർന്നാണ് ബംഗാൾ സ്വദേശിനിയെ 17 വർഷം മുമ്പ് വിവാഹം കഴിച്ചത്. സ്വന്തം മകനെ പോലെ കരുതേണ്ട ആദ്യഭാര്യയിലെ മകനുമായി യുവതി പ്രണയത്തിലായി. മകന് 30 വയസുണ്ടായിരുന്നു.
ഇരുവരേയും ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച ശേഷം തന്റെ ഹോട്ടലിൽ ഇനി കയറരുതെന്നും താനുമായി യാതൊരു ബന്ധത്തിനും വരരുതെന്നും വിലക്കി.
എന്നാൽ ഇത് ലംഘിച്ച് ഇയാൾ നടത്തിക്കൊണ്ടിരുന്ന ഹോട്ടൽ ഇടപാടിൽ തനിക്കും പങ്ക് വേണമെന്ന നിലപാട് ഭാര്യ സ്വീകരിച്ചു.
പിന്നീട് ഇരുവരോടും കേരളം വിടാനും ഇയാൾ നിർദ്ദേശിച്ചു.
എന്നാൽ ഹോട്ടലിൽ വന്ന് ബഹള മുണ്ടാക്കിയപ്പോൾ കൊലപ്പെടുത്തിയ ശേഷം പൊലീസിൽ കീഴടങ്ങുകയായിരുന്നു




