February 5, 2026

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബൈയ്യപ്പനഹള്ളിയില്‍ 11 ലക്ഷം രൂപയുടെ വീടുകള്‍; സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

  • December 30, 2025
  • 1 min read
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ബൈയ്യപ്പനഹള്ളിയില്‍ 11 ലക്ഷം രൂപയുടെ വീടുകള്‍; സര്‍ക്കാര്‍ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു

ഉദ്യോഗസ്ഥരില്‍ നിന്ന് അര്‍ഹരായ ആളുകളുടെ പട്ടിക ലഭിച്ച ശേഷം, ബൈയ്യപ്പനഹള്ളിയിലെ ബഹുനില കെട്ടിടത്തില്‍ അവര്‍ക്ക് വീടുകള്‍ അനുവദിക്കും. കൊഗിലുവില്‍ നിന്ന് വെറും 7 കിലോമീറ്റര്‍ അകലെയാണിതെന്നതും പ്രത്യകതയാണ്.ഒരു വീടിന്റെ വില ഏകദേശം 11.20 ലക്ഷമാണ്, അത് സര്‍ക്കാര്‍ നല്‍കും. ജനറല്‍ വിഭാഗം, പട്ടികജാതി, വിഭാഗങ്ങള്‍ എന്നിവര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സബ്സിഡികള്‍ ലഭ്യമാണ്, കൂടാതെ ജി.ബി.എയില്‍ നിന്ന് ഒരു വീടിന് 5 ലക്ഷം രൂപ നല്‍കും. എല്ലാ സബ്സിഡികള്‍ ഉള്‍പ്പെടെ, ജനറല്‍ വിഭാഗത്തിന് 8.70 ലക്ഷം രൂപ ലഭിക്കും. അവര്‍ എസ്സി/എസ്ടി ആണെങ്കില്‍, അത് 9.50 ലക്ഷം ആയിരിക്കും. തുടര്‍ന്ന് 2.5 ലക്ഷം ജനറല്‍ വിഭാഗത്തിന് വായ്പയായി നല്‍കണം. എസ്സി/എസ്ടിക്ക് 1.70 ലക്ഷം വായ്പയായി നല്‍കും. ഈ വായ്പ നല്‍കുമെന്ന് ഭവന മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ വ്യക്തമാക്കിയിരുന്നു.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അര്‍ഹരായ ഇരകള്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന നിഗമനത്തില്‍ സര്‍ക്കാര്‍ എത്തിയത്.പുനരധിവാസം ഉറപ്പാക്കുന്നതില്‍ എ.ഐ.സി.സിയുടെ ഇടപെടലാണു നിര്‍ണായകമായി മാറിയത്. അനധികൃത ഷെഡുകള്‍ ഒഴിപ്പിക്കുന്ന വിഷയം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഡല്‍ഹിയില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും പിന്നീട് ഡി.കെ. ശിവകുമാറിനോടും ചര്‍ച്ച ചെയ്തിരുന്നുവെന്നും ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കമെന്നു നിർദ്ദേശം നൽകി. എ.ഐ.സി.സിക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. കൊഗിലു ലേഔട്ടിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച 167 ഷെഡുകളാണ് ഒഴിപ്പിച്ചത്. സര്‍ക്കാര്‍ ഭൂമിയായതിനാല്‍, എല്ലാവര്‍ക്കും നോട്ടീസ് നല്‍കുകയും ഒഴിയാന്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു, പക്ഷേ ഇക്കൂട്ടര്‍ ഒഴിഞ്ഞുമാറിയില്ല. ഇതോടെയാണ് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ അനിവാര്യമായിമാറിയത്.മാലിന്യ നിര്‍മാര്‍ജനത്തിനായി കലക്ടര്‍ ഈ 15 ഏക്കര്‍ ഭൂമി മുനിസിപ്പല്‍ കോര്‍പ്പറേഷന് കൈമാറി. കോര്‍പ്പറേഷന്‍ മാലിന്യം നിക്ഷേപിച്ചു വരികയായിരുന്നു, ഭൂമി അവരുടെ കൈവശമാണ്. 2020-21 മുതലാണ് അനധികൃതമായി ഷെഡുകള്‍ നിര്‍മിച്ച് ഈ രീതിയില്‍ താമസം ആരംഭിച്ചത്. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ റവന്യൂ വകുപ്പിനും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തഹസില്‍ദാര്‍മാരുടെയും ശിരസ്‌തേദാര്‍മാരുടെയും അറിവില്ലാതെ ഇത്തരം കൈയേറ്റം നടക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നു. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ ഞങ്ങള്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി സദ്ധരാമയ്യയും പറയുന്നു.ഇനി മുതല്‍ ഏതെങ്കിലും കാരണവശാല്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറ്റം ചെയ്യുന്നത് തടയാന്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വീട് നിര്‍മ്മിച്ചാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അനധികൃതമായി നിര്‍മിച്ച ഷെഡുകളില്‍ താമസിച്ചിരുന്നവരെ കണ്ടെത്തി പട്ടിക നല്‍കാന്‍ കലക്ടറോടും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരോടും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കായി ബൈയ്യപ്പനഹള്ളിയില്‍ നല്‍കുന്നത് 11 ലക്ഷത്തിന്റെ വീടുകള്‍. ബൈയ്യപ്പനഹള്ളിയിലെ സര്‍വേ നമ്പര്‍ 23 ല്‍ ഏകദേശം 1,087 വീടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *