ഡല്‍ഹി അതിര്‍ത്തികളിലെ ശൈത്യകാലത്തെ ടോള്‍ പിരിവുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി
ഡല്‍ഹിയില്‍ രൂക്ഷമായ വായു മലിനീകരണത്തെക്കുറിച്ചുള്ള വാദം കേള്‍ക്കുന്നതിനിടെ ബുധനാഴ്ച സുപ്രീം കോടതി ശക്തമായ ഭാഷയില്‍ തിരൂമാനങ്ങളറിയിച്ചു. ടോളുകളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന പുറത്ത് വരുന്ന പുകയുടെ അളവ് വളരെ വളരെ കൂചുതലാണന്ന നിരിക്ഷണത്തിലാണ് കോടതി ഇങ്ങനെ ഒരു തീരുമാനത്തിലേയ്ക്ക എത്തിയത്. വാഹന മലിനീകരണം തടയാന്‍ സഹായിക്കുന്നതിന് ഡല്‍ഹിയുടെ അതിര്‍ത്തികളിലെ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. മലിനീകരണ തോത് ആശങ്കാജനകമാംവിധം ഉയര്‍ന്ന നിലയില്‍ ടോളുകളിലൂടെയുള്ള വരുമാനത്തിന് മുന്‍ഗണന നല്‍കാനാവില്ലെന്ന് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് (സിജെഐ) സൂര്യകാന്ത് പറഞ്ഞു. ‘ഇത്രയും ഗുരുതരമായ മലിനീകരണത്തില്‍ ടോളുകളില്‍ നിന്നുള്ള വരുമാനം ഞങ്ങള്‍ക്ക് ആവശ്യമില്ല,’ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം ജനുവരി 31 വരെ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ടോള്‍ പ്ലാസകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഒരു കൃത്യമായ പദ്ധതി ആവിഷ്‌കരിക്കാനുള്ള ഉദ്ദേശ്യം സുപ്രീം കോടതി പ്രകടിപ്പിച്ചു. അടുത്ത വര്‍ഷം മുതല്‍, ദേശീയ തലസ്ഥാനത്ത് മലിനീകരണം ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുന്ന ഒക്ടോബര്‍ 1 നും ജനുവരി 31 നും ഇടയില്‍ എല്ലാ വര്‍ഷവും ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
റിപ്പോർട്ട് മധു
