മഹാഭാരതത്തിലെ കർണൻ: നടൻ പങ്കജ് ധീർ അന്തരിച്ചു
ബി.ആർ. ചോപ്രയുടെ ‘മഹാഭാരത’ത്തിൽ കർണ്ണനായി അഭിനയിച്ച പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. മഹാഭാരതം’ കൂടാതെ, ഷാരൂഖ് ഖാൻ നായകനായ ‘ബാദ്ഷാ’, സൽമാൻ ഖാൻ നായകനായ ‘തുംകോ ന ഭൂൽ പായെംഗേ’, അജയ് ദേവ്ഗൺ നായകനായ ‘സമീൻ’ തുടങ്ങി നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘സസുരാൽ സിമർ കാ’, ‘രാജാ കി ആയേഗി ബരാത്ത്’ തുടങ്ങിയ ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെട്ടു.ചെറിയ സ്‌ക്രീനിൽ നിന്ന് വലിയ സ്‌ക്രീനിലേക്ക് പ്രവർത്തിച്ചുകൊണ്ട് വെള്ളിത്തിരയിലെ ഒരു പ്രമുഖ മുഖമായി മാറിയ ഒരു നടനായിരുന്നു പങ്കജ്. പ്രേക്ഷകരിൽ ശരിക്കും പ്രതിധ്വനിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൊന്നാണ് മഹാഭാരതത്തിലെ കർണന്റെ വേഷം. അത് ഇന്നും ആരാധകരുടെ മനസ്സിൽ മായാതെ കിടക്കുന്നു. 1983-ൽ സുഖ് എന്ന ചിത്രത്തിലൂടെയാണ് പങ്കജ് ധീർ തന്റെ കരിയർ ആരംഭിച്ചത്. നിരവധി ചിത്രങ്ങളിൽ സഹനടനായി അഭിനയിച്ചെങ്കിലും 1988-ൽ പുറത്തിറങ്ങിയ “മഹാഭാരതം” എന്ന സീരിയലിലെ കർണന്റെ വേഷമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സീരിയലിലെ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെടുകയുമുണ്ടായി. അദ്ദേഹത്തിന്റെ വിയോഗം സിനിമാപ്രേമികൾക്ക് കനത്ത ആഘാതമാണ് പങ്കജ് ധീറിന്റെ വിയോഗം.മൈ ഫാദര്‍ ഗോഡ്ഫാദര്‍ എന്ന സിനിമയും പങ്കജ് സംവിധാനം ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും പങ്കജ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 1990 ല്‍ കെ. മധു സംവിധാനം ചെയ്ത രണ്ടാം വരവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. അർബുദ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
