April 2, 2026

അന്ധവിശ്വാസത്തിന്റെ പേരിൽ 13 വയസ്സുകാരിയെസ്വന്തം അമ്മയും മന്ത്രവാദിനിയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി

  • April 2, 2026
  • 1 min read

അന്ധവിശ്വാസത്തിന്റെ പേരിൽ 13 വയസ്സുകാരിയെ സ്വന്തം അമ്മയും മന്ത്രവാദിനിയും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗിൽ മകന്റെ രോഗശാന്തിക്കായി കന്യകയെ ബലി നൽകണമെന്ന മന്ത്രവാദിനിയുടെ വാക്ക് വിശ്വസിച്ചാണ് അമ്മ ഈ കൊടുംക്രൂരതയ്ക്ക് മുതിർന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, സഹായി ഭീം റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയായ രശ്മി ദേവിയുടെ മകന് ശാരീരികവും മാനസികവുമായ അവശതകളുണ്ടായിരുന്നു. മകന്റെ രോഗം മാറാൻ കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി ശാന്തി ദേവി ഇവരെ വിശ്വസിപ്പിച്ചു. മാർച്ച് 24-ന് അഷ്ടമി ദിനത്തിൽ ബലി നൽകണമെന്നായിരുന്നു നിർദ്ദേശം. രാംനവമി ആഘോഷങ്ങളുടെ ശബ്ദഘോഷങ്ങൾക്കിടെയാണ് മന്ത്രവാദിനിയുടെ വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. ഭീം റാമിന്റെ സഹായത്തോടെ രശ്മി സ്വന്തം മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം മന്ത്രവാദിനി പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ തടിക്കഷ്ണങ്ങൾ കുത്തിക്കയറ്റി ക്രൂരത കാട്ടിയെന്നും പോലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *