തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജം മാർച്ച് 30 ന് കൊടിയേറി മെയ് 19 ന് തിരുവൻവണ്ടൂർ ഗജമേളയോട് കൂടി സമാപിക്കും

Report -Anish chunakara
ആലപ്പുഴ /ചെങ്ങന്നൂർ /തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിലെ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജം മാർച്ച് 30 ന് കൊടിയേറി മെയ് 19 ന് തിരുവൻവണ്ടൂർ ഗജമേളയോട് കൂടി സമാപിക്കും

തിരുവൻവണ്ടൂർ. മഹാക്ഷേത്രത്തിലെ ശ്രീ ഗോശാലകൃഷ്ണ വിഗ്രഹലബ്ധി മഹായഞ്ജം മാർച്ച് 30 ന് താഴ്മൺ മഠം കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി മെയ് 19 ന് തിരുവൻവണ്ടൂർ ഗജമേള യോട് കൂടി സമാപിക്കും.മാർച്ച് 29 ന് രാവിലെ 7 ന് തലയാർ വഞ്ചിമൂട്ടിൽ ദേവീ ക്ഷേത്രത്തിൽ നിന്നും ശ്രീമദ് ഭാഗവത രഥ ഘോഷയാത്ര ആരംഭിച്ച് വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ എത്തിച്ചേരുന്നതാണ്.മാർച്ച് 30 ന് രാവിലെ 6 ന് കൊടിയേറ്റ് തുടർന്ന് അഖണ്ഡനാമജപയഞ്ജം മാർച്ച് 31 മുതൽ ഒന്നാം ഘട്ട സപ്താഹ യഞ്ജം നടക്കുന്നതാണ്. തുടർച്ചയായി 7 ഘട്ട സപ്താഹ യജ്ഞങ്ങൾ നടത്തപ്പെടുന്ന ഏകക്ഷേത്രമാണ് തിരുവൻവണ്ടൂർ ശ്രീഗോശാലകൃഷ്ണ സ്വാമി ക്ഷേത്രം.ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ മഹായജ്ഞ ആഘോഷ സമിതി രൂപീകരിച്ചുചെയർമാൻ : കെ.കെ. ജയരാമൻജനറൽ കൺവീനർ : സന്തോഷ് മാലിയിൽ ( ഉപദേശക സമിതി പ്രസിഡൻ്റ്)ജോയിൻ്റ് ജനറൽ കൺവീനർ : വിജീഷ് മേടയിൽ,ഫിനാൻസ് കൺവീനർ : രാഹുൽ ആർ,,ആർ.ഡി രാജീവ് ( സെക്രട്ടറി , ഉപദേശക സമിതി),പബ്ളിസിറ്റി കമ്മറ്റി ചെയർമാൻ : അഡ്വ. കെ.ജി. അനിൽ,പ്രോഗ്രാം കമ്മറ്റി : സുനിൽ കാട്ടാമ്പള്ളിൽ,സപ്താഹ യജ്ഞം കമ്മറ്റി :,മുരളീധരൻ ഹരിശ്രീ,ഗജമേള കൺവീനർ : വിഷ്ണു ഗോപാലകൃഷ്ണൻ. എന്നിവർ. മലനാട്. ടി.വി.സ്റ്റേറ്റ്,റിപ്പോർട്ടർ: അനീഷ് ചുനക്കരയെ അറിയിച്ചു.

Report -Anish chunakara
