February 16, 2026

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലുള്ള ചയന്‍സ ഗ്രാമത്തില്‍ കുടിവെള്ളം വിഷമയം

  • February 16, 2026
  • 0 min read

പല്‍വാല്‍: ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലുള്ള ചയന്‍സ ഗ്രാമത്തില്‍ രണ്ടാഴ്ചയ്ക്കിടെ അഞ്ച് സ്‌കൂള്‍ കുട്ടികളടക്കം 12 പേര്‍ മരണപ്പെട്ടു. കുടിവെള്ളത്തിലെ മലിനീകരണമാണ് മരണകാരണമെന്ന് സംശയിക്കുന്നതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഗ്രാമത്തില്‍ പരിശോധന കര്‍ശനമാക്കി 15 ദിവസം മുന്‍പാണ് ഗ്രാമത്തില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഗ്രാമത്തിലെ ഒട്ടുമിക്ക വീടുകളിലും പനി, ചുമ, ശരീരവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാല്‍ ആരെങ്കിലും ചികിത്സയിലാണ്. ചില മരണങ്ങള്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ മൂലമാണെന്ന് പറയുമ്പോഴും ഭൂരിഭാഗം മരണങ്ങളും മള്‍ട്ടി ഓര്‍ഗന്‍ ഫെയിലിയര്‍ (അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍), കരള്‍ രോഗം എന്നിവ മൂലമാണ് സംഭവിച്ചത്. ഇത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഏകദേശം 5,000 പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ മുനിസിപ്പല്‍ വാട്ടര്‍ സപ്ലൈക്ക് പുറമെ ഭൂഗര്‍ഭ ടാങ്കുകളെയും ടാങ്കര്‍ ലോറികളെയും ആണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ ടാങ്കുകളിലെ വെള്ളം കൃത്യമായി ശുദ്ധീകരിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.ശേഖരിച്ച 107 കുടിവെള്ള സാമ്പിളുകളില്‍ 23 എണ്ണം ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു. ഈ വെള്ളത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യവും ക്ലോറിനേഷന്റെ കുറവും കണ്ടെത്തിയിട്ടുണ്ട്. സമാനമായ കുടിവെള്ള പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.2025 അവസാനത്തോടെ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അറിയപ്പെടുന്ന ഇന്‍ഡോറില്‍ കുടിവെള്ള പൈപ്പിലേക്ക് മലിനജലം കലര്‍ന്നതിനെ തുടര്‍ന്ന് നിരവധി പേര്‍ മരണപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *