March 30, 2026

ഫോണിന്റെ അമിത ഉപയോഗം; ആഗോളതലത്തില്‍ വലിയൊരു നയരൂപീകരണത്തിന് സാധ്യത

  • February 7, 2026
  • 1 min read

ഫോണിന്റെ അമിത ഉപയോഗം ആഗോളതലത്തില്‍ വലിയൊരു നയരൂപീകരണത്തിന് ,സാധ്യത

ഫോണിന്റെ അമിത ഉപയോഗം സംബന്ധച്ച തര്‍ക്കം വീടുകളില്‍് വ്യപകമാകുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ വലിയൊരു നയരൂപീകരണം എന്നത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്ക് സ്മാര്‍ട്ട്ഫോണും സോഷ്യല്‍ മീഡിയയും നല്‍കണോ? സ്‌പെയിനിലും ഫ്രാന്‍സിലും തുടങ്ങിയ ഈ ചര്‍ച്ച ഇപ്പോള്‍ ഇന്ത്യയിലും ശക്തമായിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാണ്. 2025-26 സാമ്പത്തിക സര്‍വ്വേ പ്രകാരം ഇന്ത്യയിലെ 85.5 ശതമാനം വീടുകളിലും കുറഞ്ഞത് ഒരു സ്മാര്‍ട്ട്ഫോണെങ്കിലും ഉണ്ട്. ഗാസിയാബാദില്‍ സ്മാര്‍ട്ട്ഫോണ്‍ അമിതമായി ഉപയോഗിച്ചിരുന്ന സഹോദരിമാരുടെ മരണം പോലെയുള്ള സംഭവങ്ങള്‍ ഡിജിറ്റല്‍ ലോകത്തെ അപകടങ്ങളെക്കുറിച്ച് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ബാധിക്കുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, പഠനത്തിലെ പിന്നോക്കാവസ്ഥ എന്നിവ ഇതിന്റെ ഫലമാണ്. സോഷ്യല്‍ മീഡിയയിലെ ‘ഇന്‍ഫിനിറ്റ് സ്‌ക്രോള്‍’, ‘ഷോര്‍ട്ട് വീഡിയോകള്‍’ എന്നിവ കുട്ടികളുടെ തലച്ചോറിലെ ഡോപാമിന്‍ ചക്രത്തെ സ്വാധീനിക്കുകയും അവരെ ഇതിന് അടിമകളാക്കുകയും ചെയ്യുന്നു.സൈബര്‍ സുരക്ഷയും സ്വകാര്യതയും കുട്ടികള്‍ ഒരു ഗെയിമോ ആപ്പോ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അവരുടെ ലൊക്കേഷന്‍, സംസാരം, മുഖം എന്നിവയുള്‍പ്പെടെയുള്ള വിവരങ്ങള്‍ മൂന്നാം കക്ഷിക്ക് കൈമാറപ്പെടുന്നു. സ്വകാര്യതാ നയങ്ങളെക്കുറിച്ച് അവബോധമില്ലാത്ത കുട്ടികള്‍ ഡിജിറ്റല്‍ ലോകത്ത് വലിയ ഇരകളായി മാറുന്നു.ഓണ്‍ലൈന്‍ ചതിക്കുഴികള്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കുട്ടികളെ വലയിലാക്കുന്ന വേട്ടക്കാര്‍ വര്‍ദ്ധിച്ചുവരികയാണ്. സുഹൃത്തുക്കളായോ അധ്യാപകരായോ അഭിനയിക്കുന്ന ഇവര്‍ കുട്ടികളെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്.
സാങ്കേതികവിദ്യയുടെ ഗുണവശങ്ങള്‍ അവഗണിക്കാനാവില്ല. ഇന്‍സ്റ്റാഗ്രാമിലൂടെ ബിസിനസ് നടത്തുന്നവരും യൂട്യൂബിലൂടെ പുതിയ കാര്യങ്ങള്‍ പഠിക്കുന്നവരും കോഡിംഗ് പഠിക്കുന്നവരും ഇന്ന് കൗമാരക്കാരാണ്. സ്മാര്‍ട്ട്ഫോണുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് കുട്ടികളുടെ അവസരങ്ങളെയും സര്‍ഗ്ഗാത്മകതയെയും തടസ്സപ്പെടുത്തും.നിരോധനം നടപ്പിലാക്കാന്‍ പ്രയാസമാണ്. നിരോധിക്കുമ്പോള്‍ കുട്ടികള്‍ വിപിഎന്‍ പോലെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ കൂടുതല്‍ അപകടകരമായ സൈറ്റുകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *