പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ നിർണായക നീക്കവുമായി യുഡിഎഫ്
പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിലേക്ക് എത്തുന്നു. ഇരുവരെയും മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് നേതൃയോഗത്തിൽ ധാരണയായി.കൂടാതെ വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിക്കും അസോസിയേറ്റ് അംഗത്വം നൽകും. കൊച്ചിയിൽ ചേർന്ന യുഡിഎഫ് യോഗത്തിലാണ് സുപ്രധാന തീരുമാനമെടുത്തത്.പി.വി. അൻവറിന്റെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി), സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ (ജെആർഎസ്) എന്നിവയെ നേരിട്ട് മുന്നണിയിലെ ഘടകകക്ഷികളാക്കാതെ, ഇരുവരെയും വ്യക്തിഗതമായി അസോസിയേറ്റ് അംഗങ്ങളാക്കാനാണ് തീരുമാനം.ഇടതുമുന്നണിയിൽ നിന്ന് പിരിഞ്ഞ ശേഷം സ്വന്തം രാഷ്ട്രീയപാത തിരഞ്ഞെടുത്ത പി.വി. അൻവറും, എൻഡിഎ വിട്ട സി.കെ. ജാനുവും യുഡിഎഫിനൊപ്പം ചേരുന്നത് മലബാർ മേഖലയിലും വയനാട്ടിലും മുന്നണിക്ക് ഗുണകരമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി നേരത്തെ തന്നെ ഒരുങ്ങാനാണ് യുഡിഎഫ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയിൽ തന്നെ പൂർത്തിയാക്കാൻ യോഗത്തിൽ ധാരണയായി.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ നേരത്തേ ആരംഭിക്കുന്നതിലൂടെ മുന്നണിക്ക് കൂടുതൽ ശക്തമായ തന്ത്രപരമായ നീക്കങ്ങൾ നടത്താനാകുമെന്നാണ് വിലയിരുത്തൽ.പിണറായി സർക്കാരിനും സിപിഎമ്മിനുമെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പി.വി. അൻവറിന്റെ സാന്നിധ്യം നിയമസഭയ്ക്കുള്ളിലും പുറത്തും യുഡിഎഫിന് അധിക ഊർജം നൽകുമെന്ന് നേതാക്കൾ കരുതുന്നു.ആദിവാസി വിഭാഗങ്ങളിൽ സ്വാധീനമുള്ള സി.കെ. ജാനുവിന്റെ പിന്തുണ വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ യുഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.വരാനിരിക്കുന്ന ദവസങ്ങളിൽ സീറ്റ് നൽകൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും.പിണറായി സർക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പി വി അൻവറിന്റെ വരവ് യുഡിഎഫിന് നിയമസഭയ്ക്കുള്ളിലും പുറത്തും വലിയ ഊർജ്ജം നൽകും.
