ഹെലികോപ്റ്റര്‍; പമ്പ പൊലീസ് അറിഞ്ഞില്ല! അന്വേഷണം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ പറന്ന് ഹെലികോപ്റ്റര്‍; പമ്പ പൊലീസ് അറിഞ്ഞില്ല! അന്വേഷണം
ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നത് വിവാദത്തില്‍. ഇന്നലെ നടന്ന സംഭവത്തിൽ എഡിജിപി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
അതേസമയം, ഇത് ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നും കോസ്റ്റ്ഗാർഡ് വിശദീകരണം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശമാറി സഞ്ചരിച്ചതാണെന്നും സഞ്ചാരം റഡാര്‍ സംവിധാനത്തിലല്ലെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു
ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.
ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന് നിർദേശം നൽകി.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി.ജി.-821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്നുപറന്നത്.
കൊടിമരത്തിന് ഉദ്ദേശം അഞ്ചുമീറ്റർ ഉയരത്തിൽവരെ താഴ്ന്നുപറന്നു. നാലുപേർ കോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെറെ ദൃശ്യങ്ങൾ പകർത്തി എന്നും റിപ്പോർട്ടുണ്ട് .
30 സെക്കൻഡോളം സന്നിധാനത്തിന് മുകളിലൂടെ പറന്നു.
ആദ്യമായിട്ടാണ് സന്നിധാനത്ത് ഹെലികോപ്റ്റർ ക്ഷേത്രത്തിന് വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. അതിസുരക്ഷാമേഖലയാണ് ശബരിമല ക്ഷേത്രവും നിലയ്ക്കൽവരെയുള്ള പ്രദേശങ്ങളും.



