ആശൂപത്രി ജീവനക്കാരുടെ അനാസ്ഥ: കാർ മുറിച്ച് മാറ്റേണ്ടി വന്നു എന്ന് ആരോപണം

അഭിമന്യു എന്ന മുപ്പതുകാരന്റെ ജീവിതം ചികിത്സാപിഴവ് മൂലം ദുരിതത്തിലായെന്ന വാർത്ത ഏറെ വേദനാജനകമാണ്. എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഈ യുവാവ് കഴിഞ്ഞ ഡിസംബറിൽ വീണ് കാലൊടിഞ്ഞതിനെത്തുടർന്നാണ് ചികിത്സ തേടിയത്.ആദ്യം കോന്നി മെഡിക്കൽ കോളജിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് തന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് അഭിമന്യു ആരോപിക്കുന്നു.കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ രണ്ട് ദിവസം സ്ട്രെക്ചറിൽ തന്നെ കിടത്തിയെന്നും കൃത്യമായ പരിചരണമോ വേദനസംഹാരികളോ നൽകിയില്ലെന്നും ഇദ്ദേഹം പറയുന്നു. കാലിൽ പഴുപ്പ് ബാധിച്ച അവസ്ഥയിലാണ് ഡിസംബർ 31-ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്.തുടർന്ന് ഞരമ്പിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് മറ്റൊരു കാലിൽ നിന്നും ഞരമ്പെടുത്ത് ഘടിപ്പിച്ചെങ്കിലും സ്പർശനശേഷി തിരിച്ചുകിട്ടിയില്ല. ഒടുവിൽ പുതുവത്സര ദിനത്തിൽ യുവാവിന്റെ കാൽ മുറിച്ചുമാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു

